Monday, March 10, 2014

അഹമ്മദും ഹജ്ജ് സേവനങ്ങളും


പ്രധാനമന്ത്രിയുടെ സൗഹൃദസംഘമെന്ന പേരില്‍ സൗജന്യമായി ഹജ്ജിന് കൊണ്ടുപോയവരുടെ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചത് പരിശോധിക്കുക 


ജസ്റ്റിസ് നിസാര്‍ അഹ്മദ് കക്റു, കോണ്‍ഗ്രസ് നേതാക്കളായ രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ ഖാന്‍, പ്രൊഫ. സൈസുദ്ദീന്‍ സോസ് എം.പി എന്നിവരാണ് ഏറ്റവും കൂടുതല്‍ തവണ പോയത്.. കേന്ദ്ര വിദേശ സഹമന്ത്രിയും മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്‍റുമായ ഇ. അഹമ്മദ്, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരും ഇതേ സംഘത്തില്‍  ഒന്നിലധികം തവണ പോയതായി സര്‍ക്കാര്‍ അറിയിച്ചു. 2004ല്‍ എം.പി എന്ന നിലയില്‍ ഹജ്ജ് സൗഹൃദ സംഘത്തിലുണ്ടായിരുന്നു അഹമ്മദ് 2006ല്‍ സംഘത്തലവനായിട്ടാണ് സംഘത്തില്‍ ഇടം പിടിച്ചത്. പട്ടിക്കാട് ജാമിഅ നൂരിയ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ 2006ല്‍ സൗഹൃദസംഘത്തില്‍ കൊണ്ടുപോയ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ 2009ല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് എന്ന നിലയില്‍ വീണ്ടും കൊണ്ടുപോയെന്നും സത്യവാങ്മൂലത്തിലുണ്ട്. 
കേരളത്തില്‍ നിന്ന് സൗഹൃദസംഘത്തില്‍ കയറിപ്പറ്റിയതില്‍ ഭൂരിഭാഗവും മുസ്ലിംലീഗിന്‍െറയും കോണ്‍ഗ്രസിന്‍െറയും നേതാക്കളാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ നിന്ന് പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ കൊണ്ടുപോയവരായി കാണിച്ചത് മുസ്ലിം ലീഗ് നേതാക്കളായ ഇ.ടി മുഹമ്മദ് ബശീര്‍, അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍വഹാബ്, ഡോ. എം.കെ മുനീര്‍, വി.കെ ഇബ്രാഹീം കുഞ്ഞ്, ചെര്‍ക്കളം അബ്ദുല്ല, മുസ്ലിം യൂത്ത്ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കോണ്‍ഗ്രസ് നേതാക്കളായ എം.ഐ ഷാ നവാസ് എം.പി, എം.എം ഹസന്‍, ടി.എച്ച് മുസ്തഫ, മൗലാന ആസാദ് ഫൗണ്ടേഷന്‍ മുന്‍ അംഗം ടി.പി.എം ഇബ്രാഹിം ഖാന്‍, ജസ്റ്റിസ് കെ.എ അബ്ദുല്‍ ഗഫൂര്‍, ഒ.അബ്ദുല്ല എന്നിവരെയാണ്
.സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം ചെലവിട്ട് പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദ സംഘമെന്ന പേരില്‍ തെരഞ്ഞെടുത്ത ചിലരെ ഹജ്ജിന് കൊണ്ടുപോകുന്ന രീതി നിര്‍ത്തലാക്കണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു . സൗഹൃദ സംഘത്തിന്‍െറ വിശദാംശങ്ങള്‍ പരിശോധിച്ചപ്പോള്‍ പലരെയും ഒന്നിലധികം തവണ കൊണ്ടുപോയതായി കണ്ടത്തെിയെന്നും ജസ്റ്റിസുമാരായ അഫ്താബ് ആലം, രഞ്ജന പ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ച് കുറ്റപ്പെടുത്തുകയുമുണ്ടായി 
പാവങ്ങൾ ഉള്ളത് പെറുക്കിയും വിറ്റും ഹജ്ജിനുപോകുമ്പോൾ അതിലും പാവങ്ങളായ ഈ നേതാക്കൾ സൗജന്യമായി ഹജ്ജിനു പോകുന്നു. എന്തൊരു മുസ്ലിം സ്നേഹം?!!!








Saturday, March 8, 2014

മയിലുകൾ

നഗ്ന സുന്ദരിയെ തോളിലേറ്റി
പുഴ കടക്കുമ്പോൾ
 ഉള്ളിൽ പീലിവിരിച്ചാടിയ
മയിലുകളെ സന്യാസി ചവുട്ടിയരച്ചു
പുഴകടന്നതും ഒരുകൂട്ടം മയിലുകൾ
 അവരെ വന്നു മൂടി 

അഹമ്മദി ൻറെ വിദേശ യാത്രകൾ

മലപ്പുറം മണ്ഡലത്തിൽ ഇ. അഹമ്മദ് തന്നെ മത്സരിക്കും.
ഇത് സംബന്ധിച്ച് നേതാക്കൾ അണികൾക്ക് നിർദേശം നല്കികഴിഞ്ഞു.
അഹമ്മദ് കഴിഞ്ഞ കൊല്ലം എത്ര തവണ മലപ്പുറം മണ്ഡലത്തിൽ എത്തിയെന്ന് നാട്ടുകാർക്ക്  അറിയാം. എന്നാൽ അദ്ദേഹം എത്ര തവണ വിദേശയാത്ര നടത്തി എന്നറിയണ്ടേ? പറയാം.

ഇപ്പോൾ അഹമ്മദ് ഇന്ത്യയിൽ ഇല്ല. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹം കുവൈത്തിലായിരുന്നു.

2003 ലെ യാത്രകൾ
-------------------------

2003 ജനുവരി - കുവൈത്ത്
മാർച്ച്‌ 16 -ജിദ്ദ
മാർച്ച്‌ 29- താജികിസ്ഥാൻ
ഏപ്രിൽ 14-16  ലിബിയ
ഏപ്രിൽ 17-18 അൽജീരിയ
ജൂണ്‍ 4-5 ബഹറൈൻ
ജൂണ്‍ 17 -കസ്ക്കിസ്താൻ
ജൂണ്‍  30- ജൂലായ്‌ 6  -ലബനോണ്‍, ജോർദാൻ , ഫലസ്തീൻ
ജുലി -4 -8 കുവൈത്ത് , ഫലസ്തീൻ
സെപ്ടംബർ 4 - ജിദ്ദ
ഒക്ടോബർ 1-14
ന്യുയോർക്ക്
ഒക്ടോബർ 22 - ബഹറിൻ
നവംബർ 25 ബഹറൈൻ





Friday, March 7, 2014

പൊന്നാനിയിൽ ഇടതു സ്ഥാനാർഥിക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ആശീർവാദം?


പൊന്നാനിയിൽ ഇടതു സ്വതന്ത്രനായി അവതരിച്ച  വി. അബ്ദുറഹ്മാൻ എന്ന കോണ്‍ഗ്രസ്‌ നേതാവിന് കോണ്‍ഗ്രസിൽ ചില ഉന്നതരുടെ ആശീർവാദമുണ്ടോ? ഉണ്ടെന്നാണ് സി.പി.എമ്മിലെ ചിലർ  രഹസ്യമായി പറയുന്നത്. ചില കോണ്‍ഗ്രസ്‌കാരും ഇക്കാര്യം സൂചിപ്പിക്കുന്നു. രമേശ്‌ ചെന്നിത്തലയുടെ മലപ്പുറം ജില്ലയിലെ രണ്ടു വലംകൈകളിൽ ഒരു വലംകൈ ആണ് അബ്ദുറഹ്മാൻ. ആര്യാടന്റെ ഇഷ്ടക്കാരനുമാണ്. ഇ .ടി മുഹമ്മദ്‌ ബഷീര് വര്ഗീയ വാദിയാണെന്ന് ആര്യാടാൻ പ്രസ്താവിച്ചത് ഓർക്കുക. ബഷീരിനെതിരെ കോണ്‍ഗ്രസ്‌ വോട്ടുകൾ സമാഹരിക്കാൻ കോണ്‍ഗ്രസ്‌ നേതാക്കളുടെ ആശീർവാദത്തോടെയാണ് അബ്ദുറഹ്മാന്റെ ഈ രംഗ പ്രവേശമെങ്കിൽ പൊന്നാനിയിലെ ലീഗിന്റെ കാര്യം കഷ്ടമാകും.


Saturday, February 1, 2014

മൂന്നുവരി കുറിപ്പുകൾ

മൂന്നുവരി കുറിപ്പുകൾ 

പെരുമഴയിൽ നനഞ്ഞൊലിച്ച് 
ഒരുനാൾ ഞാൻ കയറി വരും 
നിന്റെ സ്വപ്നങ്ങളിൽ






മരം മുറിച്ച് മഴുവുണ്ടായി 















മഴുവാൽ മുറിഞ്ഞു.....

മരുഭൂമിയും




















നിനക്ക് സൂര്യൻ, അവൾക്ക് ചന്ദ്രനും 
ഭാഗം വെച്ച് കഴിഞ്ഞപ്പോൾ 
എനിക്ക് നിലാവ് മാത്രം. മതി.










മഴപ്പാറ്റ ജന്മമായിരുന്നു പുണ്യം.
മഹാബലിയെ പോലെ 
ഓരോ പുതുമഴയിലും ....



Thursday, January 9, 2014

ലാൽ സലാം ഇനി ചൂൽസലാം



ലാൽ സലാം 
ഇനി ചൂൽസലാം 


ലാൽ സലാം എന്ന് ഇനിപറയെണ്ടതുണ്ടോ? 
പകരം ചൂൽ സലാം എന്നായാലെന്താ?
സഖാവെ എന്ന വിളിക്ക് പകരം സവാഖെ എന്നുമാക്കാം. എന്താ ശരിയല്ലെന്നുണ്ടോ??
ചരിത്രവും ഓര്മകളും തുടിക്കുന്ന വാക്കുകളാണ് ലാത്സലാം എന്നതും സഖാവ് എന്നതും.
 അർഥം നഷ്ടപ്പെട്ടു തുടങ്ങിയാൽ വാക്കുകള മാറണം.
ഇല്ലെങ്കിൽ വാക്കുകളുടെ അർഥം മാറിപ്പോകും.



Sunday, July 21, 2013

കാഴചകള്‍



കണ്‍മുന്നില്‍

ഒരാളെ വെട്ടി നുറുക്കിയിടുമ്പോള്‍

അവള്‍ ഇരു കൈകളാലും കണ്ണ് പൊത്തി.

എന്നിട്ടും എല്ലാം കണ്ടു.

ചിറ്റിത്തെറിച്ച ചോരയിലൂടെ

അവള്‍ക്ക് നിറങ്ങള്‍ നഷ്ടമായി.

അയാളുടെ നിലവിളി 

അവളുടെ കേള്‍വി ഇല്ലാതാക്കി.

അവരുടെ കയ്യിലെ 

വാള്‍മുനയിലെ മിന്നലില്‍ കാഴ്ചയും.