Saturday, April 9, 2011

വേങ്ങരയില്‍ അജിതയെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

Published on Sat, 04/09/2011 - 18:56 ( 1 hour 2 min ago)

വേങ്ങരയില്‍ അജിതയെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

വേങ്ങര: പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വോട്ട് ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് കേരള സ്ത്രീവേദിയുടെ ആഭിമുഖ്യത്തില്‍ വേങ്ങരയില്‍ സംഘടിപ്പിച്ച യോഗം ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അന്വേഷി പ്രസിഡന്റ് കെ. അജിതയെ ലീഗ് പ്രവര്‍ത്തകര്‍ സംസാരിക്കാനനുവദിച്ചില്ല. പൊതുയോഗത്തിന് പൊലീസില്‍നിന്ന് മൈക്ക് പെര്‍മിഷന്‍ വാങ്ങിയിട്ടില്ലെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് അജിതയെയും സ്ത്രീവേദി പ്രവര്‍ത്തകരെയും ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. മൈക്ക് അനൗണ്‍സ്‌മെന്റിന് അനുമതിയുണ്ടെന്നും അങ്ങനെ സംസാരിക്കാമെന്നും സ്ത്രീവേദി പ്രവര്‍ത്തകര്‍ പറഞ്ഞെങ്കിലും യോഗം നടത്താന്‍ ലീഗ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല. വേങ്ങര പ്രസ് ഫോറം ഓഫിസിലെ വാര്‍ത്താസമ്മേളനത്തിന് ശേഷം അജിതയെ ഓഫിസില്‍നിന്ന് പുറത്തിറങ്ങാന്‍പോലും ലീഗ് പ്രവര്‍ത്തകര്‍ അനുവദിച്ചില്ല.കേട്ടാലറയ്ക്കുന്ന തെറികള്‍ കൊണ്ട് അജിതയടക്കമുള്ള സ്ത്രീവേദി പ്രവര്‍ത്തകരെ അവര്‍ അഭിഷേകം ചെയ്തു. തുടര്‍ന്ന് പൊലീസെത്തിയാണ് അജിതയെ ഓഫിസില്‍നിന്ന് പുറത്തെത്തിച്ചത്.
2006ല്‍ കുറ്റിപ്പുറത്ത് സ്ത്രീവേദി പ്രവര്‍ത്തകരുടെ യോഗം ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.


No comments:

Post a Comment