Thursday, April 7, 2011

അച്യുതാനന്ദന്‍േറത് കപടമുഖം : രമേശ് ചെന്നിത്തല


 അച്യുതാനന്ദന്‍േറത് കപടമുഖം : രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീകളുടെ വോട്ടു തട്ടാന്‍ വേണ്ടി മാത്രം സ്ത്രീസംരക്ഷകന്‍ ചമയുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍േറത് കപടമുഖമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

രാഷ്ട്രീയപ്രവര്‍ത്തക എന്നനിലയിലും ജനപ്രതിനിധി എന്നനിലയിലും സ്ത്രീവിമോചനപ്രവര്‍ത്തക എന്നനിലയിലും അനേകവര്‍ഷത്തെ പാരമ്പര്യമുള്ള തന്റെ എതിര്‍സ്ഥാനാര്‍ഥി ലതികാ സുഭാഷിനെപ്പറ്റി തന്റെ പ്രായവും പദവിയും മറന്ന് അന്തസ്സുള്ള ഒരു വ്യക്തിക്ക് ചേരാത്തനിലയില്‍ അങ്ങേയറ്റം നിന്ദ്യമായി സംസാരിച്ച മുഖ്യമന്ത്രി അച്യുതാനന്ദന്‍ ജനങ്ങളോട് പരസ്യമായി മാപ്പു പറയണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ്‌ള എതിര്‍സ്ഥാനാര്‍ഥിയുടെ സ്വഭാവഹത്യ നടത്തുന്നത് തെരഞ്ഞെടുപ്പുനിയമങ്ങളനുസരിച്ച് കുറ്റകരവുമാണ്.
അമ്മമാരുടെയും പെങ്ങമ്മാരുടെയും മാനംകാക്കുമെന്നും സ്ത്രീപീഡനകരെ കൈയാമം വെച്ച് തുറുങ്കിലടക്കുകയും ചെയ്യുമെന്ന് വര്‍ഷങ്ങളായി വീമ്പിളക്കിക്കൊണ്ടിരിക്കുന്ന അച്യുതാനന്ദന്‍ ഇന്നേവരെ ആരെയും കൈയാമം വെച്ചിട്ടില്ല. ശാരി എസ്. നായരുടെ മരണത്തിനുത്തരവാദിയായ വി.ഐ.പി യെ പിടികൂടി ജയിലിലടച്ചില്ല. കരുണതേടി കാണാനെത്തിയ ശാരിയുടെ മാതാപിതാക്കളെ ആട്ടിയോടിക്കുകയാണ് ചെയ്തത് - രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.


No comments:

Post a Comment