Sunday, February 27, 2011

നരിക്കാട്ടേരി ബോംബ് സ്ഫോടനത്തില്‍ ദൂരൂഹത

നാദാപുരത്തിനടുത്ത് നരിക്കാട്ടേരിയില്‍ ബോബ് നിര്‍മിക്കുമ്പോള്‍ പൊട്ടിത്തെറിച്ച് അഞ്ച് മുസ്ലിംലീഗ്,യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ മരിക്കാനിടയായ സംഭവത്തില്‍ ദുരൂഹത. സംഭവസ്ഥലത്ത് നിന്ന് വന്‍തുകയുടെ ചെക്കും നോട്ട് കെട്ടും കിട്ടിയതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ചെക്ക് കിട്ടിയ കാര്യം ഉത്തരമേഖല ഐ.ജി സുധേഷ് കുമാര്‍ സ്ഥിരീകരിച്ചു. ഈ ചെക്ക് ആരുടേതെന്നതും ആര്‍ക്ക് നല്‍കിയതാണെന്നതും തുകയെത്രയെന്നതും കണ്ടെത്തുന്നതോടെ ഒരു പക്ഷെ ഒരു ഗുഡാലോചനയുടെ ചുരുള്‍ തന്നെ നിവരാം. സ്ഥലത്ത് നിന്ന് തകര്‍ന്ന ഒരു മൊബൈല്‍ ഫോണും ഐഡിയയുടെ ഒരു സിംകാര്‍ഡും ബൈക്കിന്റെ താക്കോലും ലഭിച്ചിട്ടുണ്ട്. സിം കാര്‍ഡിലെ കോള്‍ ഡീറ്റെയില്‍സ് ഒരുപക്ഷെ അന്വേഷണത്തിലെ പ്രധാന തുമ്പാകാനുമിടയുണ്ട്. പരിക്കുകളോടെ രക്ഷപ്പെട്ടവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.


No comments:

Post a Comment