Monday, February 14, 2011

കോതമംഗലം പെണ്‍വാണിഭം വീണ്ടും രംഗത്ത്

കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടിക്ക് 15 ലക്ഷം രൂപനല്‍കി മൊഴിമാറ്റിയതായി പി.കെ കുഞ്ഞാലിക്കുട്ടിയുടെ പഴയ ബന്ധുവും ഇപ്പോള്‍ ശത്രുവുമായ റഊഫിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യം അദ്ദേഹം ഇന്ത്യാവിഷന്റെ രഹസ്യ കാമറ ഓപറേഷനിടയിലും പറഞ്ഞിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകളടങ്ങിയ സിഡി മുഖ്യമന്ത്രിക്ക്നേരത്തെ ഇന്ത്യാവിഷന്‍ കൈമാറിയിരുന്നു.

കേസ് അട്ടിമറിച്ചതിന് പിന്നില്‍ യു.ഡി.എഫ് നേതാവുമെന്ന് മൊഴി

(ലിങ്ക്:

http://moiduvanimel.blogspot.com)

വാര്‍ത്തയില്‍ പറഞ്ഞ യു.ഡി.എഫ് നേതാവ് മാണിച്ചനായിരുന്നു എന്ന് റഊഫ് പ്രത്യേക പൊലീസ് അന്വേണ സംഘം തലവനുമുമ്പാകെ മൊഴി നല്‍കിയിട്ടുമുണ്ട്.
മാണിച്ചനും കുഞ്ഞാലിക്കുട്ടിയും റഊഫുമാണ് ഇക്കാര്യം ഒതുക്കുന്നതിന് കഠിനാധ്വാനം ചെയ്തത്. പോട്ടയിലെ ആശ്രമത്തില്‍ ഇക്കാര്യത്തിന് മൂവരും പോയതായും പറഞ്ഞിട്ടുണ്ട്. അവിടെ വെച്ചാണ് കുഞ്ഞാലിക്കുട്ടി പനക്കലച്ചനു മുമ്പില്‍ വെച്ച് ബൈബിള്‍ തൊട്ട് സത്യം ചെയ്തതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. അച്ചന് ഒരു ലക്ഷം രൂപ അടങ്ങിയ കെട്ട് കൈമാറിയതായും റഊഫ് പറയുന്നുണ്ട്. ആ പെണ്‍കുട്ടിക്ക് ഇനി എന്ത് സംഭവിക്കും എന്നതാണ് ഇപ്പോള്‍ എന്റെ ആശങ്ക.

2 comments:

  1. ഹ ഹ അച്ചനും ബൈബിളും പിതാവും കുട്ടിയും ആട്ടിൻ കൂട്ടിയും ബഹുജോറ് തന്നെ

    ReplyDelete
  2. പനക്കല്‍ അച്ചനാണ് കക്ഷി എന്ന് ബ്യൂറോ ചീഫുനു അറിയാം പക്ഷേ മാധ്യമം ആ പേര് മുക്കി

    ReplyDelete